Friday, 26 June 2015

ഡയറി


ഡയറി


                                                                              സ്കൂളിലെ മലയാളം അധ്യാപകന്‍, തന്‍റെ പ്രിയപ്പെട്ട അധ്യാപകന്‍ പറഞ്ഞിട്ടാണ് അവന്‍ ഡയറി എഴുതാന്‍ തുടങ്ങിയത്. ഡയറി എഴുതുമ്പോള്‍ നല്ല ഭാഷ കൈവരും എന്നും,അക്ഷരങ്ങള്‍ വടിവൊത്തതാകും എന്നും അവന്‍റെ പ്രിയ ഗുരു പറഞ്ഞു കൊടുത്തു. പക്ഷെ ആ അഞ്ചാം ക്ലാസ്സുകാരന്‍റെ ഡയറിയില്‍ ഓരോ ദിവസവും എഴുതപെടുന്നത് ഒരേ കാര്യങ്ങള്‍ ആയിരുന്നു.കളികളും,കൂട്ടുകാരും,സ്കൂള്‍ വിട്ടു നടന്നു വരുമ്പോള്‍ കാണുന്ന സ്ഥിരം കാഴ്ചകളും.പഠിക്കാത്തതിനു അച്ഛന്‍ തല്ലിയതും,കളിയ്ക്കാന്‍ പോയതിനു അമ്മ വഴക്ക് പറഞ്ഞതുമെല്ലാകൊണ്ട് ആ ഡയറിയുടെ താളുകള്‍ ദിവസേന എഴുതി അടയപ്പെട്ടു.
                                                                               പക്ഷെ അന്ന് ആദ്യമായി അവന്‍ ഇതുവരെ ഡയറിയില്‍ എഴുതാത്ത വേറിട്ടൊരു കാര്യം എഴുതി ചേര്‍ത്തു. അത് തിരിച്ചറിവ് നേടിയിട്ടില്ലാത്ത അവന്‍റെ മനസിന്‍റെ സംഘര്‍ഷങ്ങള്‍ ആയിരുന്നു. ഒരു പക്ഷെ യാഥാര്‍ത്ഥ്യം ആവാം എന്ന് നമുക്ക് തോന്നാവുന്നവ.
                                                       ************************
                                                                               സ്കൂളില്‍ പഠിപ്പിച്ചിരുന്ന പാഠഭാഗങ്ങള്‍ ഒന്നൊന്നായി അച്ഛന്‍, അവനെ എന്നും പഠിപ്പിച്ചിരുന്നു. പഠിക്കാന്‍ മടി കാണിച്ചിരുന്ന അവനെ തല്ലു കൊടുത്തു പഠിപ്പിക്കുന്നതില്‍ ഒരു ദയയും കാണിക്കുമായിരുന്നില്ല പുത്രസ്നേഹിയായ ആ അച്ഛന്‍. തൊട്ടപ്പുറത്തെ മുറിയില്‍ അവന്‍റെ അമ്മ സീരിയലുകള്‍ക്ക് മുന്‍പില്‍ ധ്യാനിക്കുന്നുമുണ്ട്. അവന്‍റെ ശ്രദ്ധ ഇടയ്ക്കിടയ്ക്ക് അവിടേക്ക് പോകുന്നുണ്ട്.അതിനും കിട്ടും അച്ഛന്‍റെ കയ്യില്‍ നിന്ന് നല്ല പെട. കുറച്ചു കഴിഞ്ഞു അടുക്കളയോട് ചേര്‍ന്നുള്ള മുറിയില്‍ നിന്ന് 'മോളെ' എന്നൊരു ഞരക്കം കേട്ടു. അവന്‍ ഒഴികെ മറ്റാരും അത് ചെവിക്കൊണ്ടില്ല. അമ്മ സീരിയലിലെ ഉദ്വേഗജനകമായ ഭാഗം വീക്ഷിക്കുന്നു. അച്ഛന്‍ മകനെ പഠിപ്പിക്കുന്നതിനൊപ്പം തന്‍റെ ഓഫീസ്സ് കാര്യങ്ങളും ചെയുന്നു. വീണ്ടും ഞരക്കത്തോടെയുള്ള വിളി ഉയര്‍ന്നു കേട്ടു. അമ്മ കേട്ടിട്ടും കേള്‍ക്കാത്ത ഭാവത്തില്‍ വീണ്ടും സീരിയലിലേക്ക്. പലതവണ വിളി ഉയര്‍ന്നു വന്നു. "ദാ വരുന്നു തള്ളെ" എന്നും പറഞ്ഞു അമ്മ മുറിയിലേക്ക് ചെന്നു. 
      "ദേ ഇങ്ങോട്ടൊന്നു വന്നേ. നിങ്ങട തള്ള ഈ മുറി മൊത്തം നാശമാക്കി."             ഇതു കേട്ട അച്ഛന്‍ അങ്ങോട്ടേക്ക് ചെല്ലുന്നു. അവന്‍ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ ആഡംബര വീട്ടിലെ മുറിയില്‍ മലമൂത്രവിസര്‍ജ്ജനം ചെയ്ത സ്വന്തം മാതാവിനെ അവന്‍റെ അച്ഛന്‍ കാല് കൊണ്ട് തൊഴിച്ചു.
    "നിങ്ങളോട് എത്ര പറഞ്ഞാലും മനസ്സിലാകില്ലേ"....
അച്ഛന്‍ തന്‍റെ അച്ഛമ്മയെ തൊഴിക്കുന്നത് കണ്ടാണ്‌ അവന്‍ ആ മുറിയിലേക്ക് പ്രവേശിച്ചത്‌. വളര്‍ത്തി വലുതാക്കിയ മകന്‍റെ പ്രഹരത്തിനു കണ്ണുനീര്‍ കൊണ്ട് മാത്രം പ്രതികരിച്ചു ആ സാധു വൃദ്ധ നിലത്തു ചരിഞ്ഞു കിടന്നു. ഒരു പക്ഷെ ആ കണ്ണുകളില്‍ നിന്നും ഒഴുകുന്ന അശ്രുക്കള്‍ ശാപത്തില്‍ കുതിര്‍ന്നതാകം. ഇല്ല, ഒരു അമ്മയ്ക്കും താന്‍ മുലയൂട്ടി വളര്‍ത്തിയ മകനെ ശപിക്കാന്‍ കഴിയില്ല.
     "നിങ്ങളോട് ഞാന്‍ എത്രവട്ടം പറഞ്ഞു "ഇതിനെ" എവിടെയെങ്കിലും കൊണ്ട് പോയി കളയാന്‍".....
        അതിനു ഉത്തരം പറയാതെ അയാള്‍ ഭാര്യയെ ഒന്ന് ദേഷ്യത്തോടെ നോക്കി.
                                              ഇതെല്ലം കണ്ടു നിന്ന അവന്‍റെ മനസ്സ്, കണ്ട കാഴ്ച്ചകളെ ഭാവിയിലെ ഋതുക്കള്‍ക്ക്‌ വേണ്ടി മറിച്ചെഴുതുകയാണ്. അന്ന് അവന്‍ ഡയറിയില്‍ കുറിച്ചത് വീട്ടില്‍ അരങ്ങേറിയ കാഴ്ചകള്‍ ആയിരുന്നു. അവസാനം അവന്‍ എഴുതി ചേര്‍ത്തു.
   "ഇപ്പോള്‍ അച്ഛന്‍ തല്ലുന്ന തല്ലൊക്കെ കൊള്ളാം, സാരമില്ല. അച്ഛന്‍ വയസാകുമ്പോള്‍ എനിക്ക് ഇതെല്ലം തിരിച്ചു കൊടുക്കാമല്ലോ"
     സന്തോഷത്തോടെ അവന്‍ ആ ഡയറി യുടെ താളുകള്‍ മടക്കി വച്ച് കിടക്കയിലേക്ക്.... 
   

                                               
                                                                                                     - ഋതു
                                                                                

Wednesday, 24 June 2015

സ്വാര്‍ത്ഥം


സ്വാര്‍ത്ഥം


ഭിക്ഷയാചിച്ചയാ ദരിദ്രനോട്
നൂറൊളിപ്പിച്ചു രണ്ടു- 
കാട്ടിയ സ്വാര്‍ത്ഥത.
തന്‍റെ ആഡംബരത്തിനായി-
അധികാര സിംഹാസനങ്ങള്‍
സ്വന്തമാക്കിയ സ്വാര്‍ത്ഥത.

തന്‍റെ സുഖത്തിനായി-
മകളെ വിവസ്ത്രയാക്കിയ-
കാമദാഹിയുടെ സ്വാര്‍ത്ഥത.
ഒരുപിടി മണ്ണിനായി-
പെറ്റമ്മയുടെ കണ്ഠത്തില്‍
കത്തിവച്ച ക്രൂരന്‍റെ സ്വാര്‍ത്ഥത.

ജാതി ചിന്ത നിറച്ചു,
മതദ്വേഷം നിറച്ചു,
വിപ്ലവ ദാഹിയായ സ്വാര്‍ത്ഥത.
നന്മയുടെ ഹൃദയത്തില്‍-
കത്തിയിറക്കിയ തിന്മയുടെ സ്വാര്‍ത്ഥത

സമൂഹബന്ധങ്ങള്‍-
അടിയറവു പറയുന്നു-
സ്വാര്‍ത്ഥതയ്ക്കു മുന്നില്‍
ശിഥിലമാകുന്നു-
തീവ്ര ബന്ധങ്ങളും

അതിര് തകര്‍ത്തു,
ബന്ധങ്ങള്‍ തകര്‍ത്തു,
സമൂഹമാകെ തകര്‍ത്തു,
കറുത്ത അശ്വത്തിലേറിയവന്‍
പടയോട്ടം തുടരുന്നു-
അവന്നു പേര്‍ സ്വാര്‍ത്ഥന്‍


                                                   - ഋതു

Tuesday, 9 June 2015

മനസ്സ്

മനസ്സ് 

                                                                           ഒരു പക്ഷെ ഇന്നു ആ കലാലയ മുറ്റത്ത്‌ 
മറ്റാരെക്കാളും ആദ്യം എത്തിയത് ഞാനായിരിക്കും. ശരീരവും മനസ്സും അവള്‍ക്കായി കാത്തിരിപ്പു തുടങ്ങി. അവളോടുള്ള സ്നേഹം മനസിനെ വീര്‍പ്പുമുട്ടിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇന്നു വീര്‍പ്പുമുട്ടലുകള്‍ക്കെല്ലാം വിരാമം ഇടണം,അവളോട്‌ എന്‍റെ പ്രണയം പറയണം എന്ന് മനസ്സില്‍ ഉറപ്പിച്ചാണ് ഞാനെത്തിയത്. പക്ഷെ, എന്നും നേരത്തെ എത്തിയിരുന്ന അവള്‍ അന്ന് വൈകുന്നു. കുട്ടികള്‍ വന്നു തുടങ്ങിയ ക്ലാസ്സ്‌ മുറിയില്‍ ഓരോ കാല്‍പെരുമാറ്റം കേള്‍ക്കുമ്പോഴും,അവളാകണെ എന്ന് അറിയാതെ എന്‍റെ മനസ്സു മന്ത്രിച്ചു കൊണ്ടിരുന്നു......
                                                                          ഞാന്‍ വിഷമത്തോടെ ക്ലാസ്സില്‍ നിന്നുമിറങ്ങി. ആളൊഴിഞ്ഞ കോറിഡോറില്‍ കൂടി ഞാന്‍ നടന്നു. പ്രതാന കവാടത്തില്‍ എത്തുന്നതിനു തൊട്ടുമുന്പ്, എന്നെ ഒരു നിമിഷം സ്തംഭിപ്പിച്ചു കൊണ്ട് അവള്‍ എന്‍റെ നേരെ വരുന്നു. മജന്ത നിറമുള്ള  ചുരിദാര്‍, തൂവെള്ള ഷാള്‍,നെറ്റിയില്‍ ചന്ദന കുറി, മുടിയില്‍ തുളസ്സിപൂ തിരുകി വച്ചിരിക്കുന്നു. എന്നെ കണ്ടു ഒരു ചെറുപുഞ്ചിരിയോടെ അവള്‍ പടവുകള്‍  കയറി വന്നു. പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത്‌ ഞാനും ചിരിച്ചു. അവള്‍ പോകുന്നത് എന്ത് കൊണ്ടോ എനിക്ക് തിരിഞ്ഞു നോക്കാന്‍ സാധിച്ചില്ല. എന്‍റെ മനസ്സ് എവിടെയൊക്കെയോ ആയിരുന്നു. പ്രനയമിടിപ്പിന്റെ വേദന കൂടിയതു കാരണം എന്‍റെ മനസ്സു അവളെ കാണിക്കാന്‍ കഴിയാതെ ഞാന്‍ ആ മഞ്ഞ പൂക്കള്‍ ചൂടിയ മരത്തിന്‍റെ ചോട്ടിലിരുന്നു.
                                                                         ഓരോ തവണ അവളെ കാണുമ്പോഴും എന്തോ.... എന്‍റെ ഹൃദയമിടിപ്പ്‌ വല്ലാതെ കൂടി വന്നു. ഒരു പക്ഷെ ഒരു ആണിന്‍റെ ധൈര്യം ചോര്‍ന്നു പോകുന്ന അവസ്ഥയാകാം പ്രണയാരഭം....
                                                                         ജീവിതത്തിലെ ഋതുഭേതങ്ങളുടെ പട്ടികയില്‍ പ്രണയത്തിനു വല്ല്യ ഒരു സ്ഥാനം ഉണ്ട്. പ്രണയിക്കുനതും പ്രണയിക്കപെടുകയും ചെയുന്നതൊക്കെ ആ ഋതുക്കളിലെ ഭാഗ്യ നിമിഷങ്ങള്‍. ദുഖവും സന്തോഷവും കാമവും മോഹവും എല്ലാം ജീവിതത്തിലെ ഋതുക്കള്‍ തന്നെയാണ്. ഈ വികാരങ്ങള്‍ എല്ലാം പ്രണയത്തിനോടൊപ്പം ഒരു മനുഷ്യനില്‍ സമന്വയിക്കുന്നു. കൂടാതെ നമ്മെ നിറച്ചാര്‍ത്തണിയിക്കുന്ന ഒരു പിടി ഓര്‍മ്മകളും. എക്കാലവും ഏതൊരു പ്രണയത്തിന്‍റെ അവസാനവും നമ്മുക്ക് ലഭിക്കുന്നത് കുറേ നല്ല ഓര്‍മ്മകള്‍ മാത്രമായിരിക്കും..........


                                                                                                                   - ഋതു

Saturday, 23 May 2015

വാക്ക്

വാക്ക്

ഒറ്റയടി പാതയിലാണ് ഞാന്‍ 
ഓരതായി ആ വാക മരവും 
ഓര്‍മ്മിക്കുവാന്‍ അവളുടെ കണ്ണുകളും 
ഒലതുമ്പിലിരുന്നു ബാലികാക്കകള്‍-
മരണത്തെ മാടി വിളിക്കുന്നു 

എന്നോടുണ്ടാവേണ്ട ഈ നിമിഷം 
എന്നോട് പറയാതെ എന്തേ നീ പോയി 
എന്‍റെ നിഴല്‍ മായുന്നുവെന്നാലും
നിന്‍ ആത്മാവിന്നെന്റെ കൂടെ

നീ മറന്നു പോകയാം,നിന്‍റെ-
കരം പിടിച്ചു ഞാനന്ന് പറഞ്ഞ വാക്കുകള്‍
'നിന്നെ വഞ്ചിക്കില്ലായെന്റെ'-
ഹൃദയമിടിക്കുവോളം.

എന്തിനു നീയാ വാക്കുകള്‍ തെറ്റിച്ചു
പലനാളൂട്ടിയുറപ്പിച്ച പ്രണയത്തെ വിട്ടു-
പറന്നുപോയതെന്തിങ്ങനെ.
പ്രണയമാം കുയിലിന്‍ നാദം-
നിലച്ചതെന്റെ മണിവീണയില്‍

മദ്യപാനിയായിരുന്ന ഞാനന്നു
മദ്യം വര്‍ജിച്ചു,പ്രിയേ നിനക്കുവേണ്ടി.
എന്നാല്‍ ഇന്നു ഞാനാ അമൃത് സേവിക്കുന്നു-
നിന്നില്‍ ചേരാനായി.....

നിന്‍റെ മസ്തിഷ്ക്കമാ-"തേള്‍"
കാര്‍ന്നു തിന്നാന്‍ തുടങ്ങിയപ്പോഴെങ്കിലും
ഒരു വാക്ക് പറയാമായിരുന്നു
നിന്‍റെ മാറില്‍ ചായുന്ന നേരമാ-
മുടിയിഴകള്‍ കൊഴിഞ്ഞെന്‍ മുഖത്തു-
വീണനേരമെങ്കിലും സഖി....

വരുന്നു ഞാനുമീ ഭൂവില്‍ നിന്നും
സ്വപ്നങ്ങളുറങ്ങുമീ കലാലയത്തെ വിട്ടു
ഓര്‍മ്മയാം രഥത്തില്‍ഏറി, നിന്‍റെ-
മാറില്‍ ചായണം എന്ന ആശയോടെ..

അരുതെന്നു പറയരുതേ നീ..
എനിക്കതിനു കഴിയില്ല, കാരണം
മദ്യപിച്ചു ഞാനിന്നു ചരദിച്ചതിന്‍
നിറം ചുവപ്പായിരുന്നു


                                                                                          -ഋതു






ഗൃഹാതുരമായ ഓര്‍മ്മകള്‍


ഗൃഹാതുരമായ ഓര്‍മ്മകള്‍ 

                                                    ഓര്‍മ്മകളും ഗൃഹാതുരത്വവും തമ്മില്‍ അഭേദ്യമായ ഒരു ബന്ധം ഉണ്ട്. കഴിഞ്ഞു പോയ കാലത്തിലെ നല്ല ഓര്‍മ്മകള്‍ വീണ്ടും വീണ്ടും ഓര്‍മിക്കുമ്പോള്‍ ഉണ്ടാകുന്ന അനൂഭൂതിയെ ആണ് നാം ഗൃഹാതുരത്വം എന്ന് പറയുന്നത്. ചിന്തകള്‍ക്ക് അതീതമായ അനൂഭൂതി. ഒരു പക്ഷെ നമ്മുടെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ ഏറ്റവും മനോഹരമായ നാം ആസ്വതിക്കുന്നത് കഴിഞ്ഞു പോയ കാലത്തെ പറ്റിയുള്ള ഓര്‍മ്മകളാവും. സുഹ്ര്ത്ബന്ധങ്ങളും തന്റെ ആദ്യ പ്രനയനിക്കായി എഴുതിയ കത്തിലെ വരികളുംമെല്ലാം കൊഴിഞ്ഞു പോയ "ഋതുക്കളുടെ" കൂട്ടത്തില്‍ നിന്ന് നാം തിരഞ്ഞു പിടിക്കുമ്പോള്‍ ഗൃഹാതുരമായ ഓര്‍മ്മകളില്‍ നാം ഊളിയിട്ടിടുണ്ടാകും.
                                                 ചിലപ്പോള്‍ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപെടാതിരിക്കുമ്പോള്‍ പഴയ ഓര്‍മ്മകള്‍ ഓടിയെത്തും ,അതൊക്കെ തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് നാം ആഗ്രഹിച്ചു പോകും. പക്ഷെ അപ്പോള്‍ ഒരു നിര്‍വൃതിയോടെ നാം മനസിലാക്കും ഒരിക്കലും തിരിച്ചു കിട്ടാത്ത അവസരങ്ങള്‍ ആണ്.......ഓര്‍മ്മകള്‍.....എന്ന യാഥാര്‍ത്ഥ്യം മനസ്സില്‍ എത്തുമ്പോഴാണ് നാം ഗൃഹതുരത്വമായ ഓര്‍മ്മകളില്‍ അകപ്പെട്ടുപോകുന്നത്..
                                                      
                                                                                                                    -ഋതു

Wednesday, 20 May 2015

ഋതു

ഋതു

ജീവിതത്തിലെ നന്മയുടേയും സഹനത്തിന്റെയും ഋതു ഭേതങ്ങൾക്കായി കാതോര്‍ക്കാം....... ജനനവും മരണവും... അതിനിടയ്ക്കുള്ള സന്തോഷങ്ങളും സങ്കടങ്ങളും എന്നും മായാത്ത ഒരുപിടി ഓര്‍മകളുമായി ജീവിതത്തിന്‍റെ ഋതുക്കള്‍ കൊഴിഞ്ഞ് പോയ്കൊണ്ടിരിക്കാം.......

വസന്തവും ശിശിരവും എല്ലാം വീണ്ടും പുനര്‍ജനിക്കാം വീണ്ടും ഒരു ജീവന്റെ  ഋതുഭേതങ്ങള്‍ക്കായി......